ചാറ്റ്ജിപിടി, ഗൂഗിൾ ബാർഡ് തുടങ്ങിയ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടുകളുടെ രംഗപ്രവേശത്തോടെ ഭാവിയിൽ അത് ഉയർത്തിയേക്കാവുന്ന ഭീഷണികളെക്കുറിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളുടെ തലതൊട്ടപ്പന്‍ ജെഫ്രി ഹിന്റണ്‍ മുതല്‍ ശത കോടീശ്വരന്‍ എലോണ്‍ മസ്ക് വരെ അത് മനുഷ്യരാശിക്ക് ഭീഷണിയാണെന്ന പ്രസ്തവാനയുമായി രംഗത്തെത്തിയിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ എ ഐ അത്ര പ്രശ്നക്കാരനല്ലെന്ന് പറയുകയാണ് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല.
ടെക്നോളജി വിദഗ്ധരുടെ നിയന്ത്രണത്തിൽ തന്നെയാണ് എഐ ഉള്ളത്. മനുഷ്യരാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് ഒട്ടും ഭയപ്പെടേണ്ടതില്ല. ന്യൂസ് ഫീഡിൽ മാത്രമല്ല സമൂഹ മാധ്യമ ഫീഡുകളിലും എഐ ടച്ചുണ്ട്. ഓട്ടോ-പൈലറ്റ് എഐ യുഗത്തിൽ നിന്ന് കോ-പൈലറ്റ് എഐ യുഗത്തിലേക്ക് ആണ് നാമിന്ന് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എ ഐ-യുടെ ഈ വളര്‍ച്ച ജോബ് മാര്‍ക്കറ്റില്‍ വിപരീത ഫലം ഉണ്ടാക്കുമെന്നും സത്യ നദെല പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മനുഷ്യബുദ്ധിക്ക് സമാനമായി വിവേകം, തിരിച്ചറിയല്‍, തീരുമാനമെടുക്കല്‍, സംസാരിക്കല്‍, വിശകലനം ചെയ്യല്‍, വിവര്‍ത്തനം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കംപ്യൂട്ടറുകള്‍ അല്ലെങ്കില്‍ റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ചാറ്റ് ജിപിടിയെ വെല്ലുന്ന ബാര്‍ഡ് എന്ന എ ഐ മുതല്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുളള നിരവധി സാങ്കേതിക വിദ്യകളാണ് ഗൂഗിളിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.