സൗദി: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താന്‍ ആണെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗോള്‍ അറേബ്യ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് റൊണാള്‍ഡോ സ്വന്തം പേര് പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ റൊണാള്‍ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. താരത്തിന്‍റെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചാണ് കൂടുതല്‍ ആളുകള്‍ റൊണാള്‍ഡോയ്ക്ക് പിന്തുണ നല്‍കിയത്.
ലോക ഫുട്ബോളില്‍ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തോടെ ഗോട്ട് സിംഹാസനം മെസിക്ക് അവകാശപ്പെട്ടതാണെന്ന് മെസ്സി ആരാധകര്‍ അവകാശപ്പെടുന്നത്. അതേസമയം, അന്താരാഷ്ട്ര കരിയറിലും ആരോഗ്യകരമായ മുന്നേറ്റമാണ് റൊണാള്‍ഡോ കാഴ്ച്ചവെയ്ക്കുന്നത്. 2024 യുവേഫ യൂറോ കപ്പിനായുള്ള യോഗ്യത മത്സരങ്ങളിൽ ലിച്ചെൻസ്റ്റീനും ലക്‌സംബർഗിനുമെതിരെ നാലു ഗോളുകളാണ് താരം നേടിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ് ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക. ലോകകപ്പ് മത്സരത്തിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചത്. ഒന്‍പതു തവണ സൌദിഅറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബാണ് അല്‍ നസര്‍. റൊണോള്‍ഡോയെ കൊണ്ടുവരുന്നത് വഴി തങ്ങളുടെ ആദ്യ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.