സൗദി: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ ഹെർവ് റെനാർഡ് രാജിവെച്ചു. റെനാര്ഡിന്‍റെ താത്പര്യ പ്രകാരമാണ് രാജി. സൗദി ഫുട്‌ബോൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) ഡയറക്ടർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെനാർഡ് പോകുന്നത്.
പരിശീലകനെന്ന നിലയില്‍ വളരെ സന്തോഷമുണ്ടെന്നും നാലു വർഷം സൗദി ടീമിനൊപ്പം നിന്ന് പരമാവധി നൽകിയാണ് മടങ്ങുന്നതെന്നും റെനാർഡ് പറഞ്ഞു. 2019- ലാണ് സൗദിയുടെ പരിശീലകനായി റെനാർഡ് ചുമതലയേല്‍ക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപിച്ചതായിരുന്നു റെനാഡിന്‍റെ കീഴില്‍ സൗദി ടീമിന്‍റെ മികച്ച പ്രകടനം. മെസിയടങ്ങുന്ന അർജന്റീനയെ 2-1നാണ് സൗദി തോല്‍പ്പിച്ചത്. പിന്നാലെ പരിശീലകനെന്ന നിലയിൽ റെനാർഡിന്‍റെ പേര് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു