ഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ഏറ്റവും ശക്തിയായി എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യമാണ് സിപിഎമ്മിനുള്ളത് എന്നും അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പരസ്യ പിന്തുണ നല്‍കിയത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായി നല്‍കിയ പിന്തുണയായി കരുതേണ്ടതില്ല. പ്രതിപക്ഷത്തുള്ള ഏത് പാര്‍ട്ടിക്കെതിരെ നീക്കമുണ്ടായാലും സിപിഎമ്മിന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത്തരത്തിലൊരു പൊതു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇപ്പോള്‍ സിപിഎം സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നതല്ല വിഷയം ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടി ചെയ്യുന്നത്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് എതിര്‍ക്കുന്നത്. ലക്ഷദ്വീപിലെ എം പിയെ യോഗ്യനാക്കിയ സന്ദര്‍ഭത്തിലും സിപിഎം ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രാജ്യത്താകെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് ആര്‍ എസ് എസ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് നിലവിലുള്ള സാഹചര്യത്തില്‍ ചെയ്യാനുള്ളത് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.