മുംബൈ: ഐ പി എല്ലില്‍ കമന്‍ററി പറയാന്‍ മുന്‍ താരങ്ങളായ ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർസ്‌പോർട്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഐപിഎല്‍ 2023 സീസണിലാണ് ഇരുവരും ഒന്നിച്ച് കമന്‍റേറ്റര്‍മാരുടെ കസേരയില്‍ ഇടംപിടിക്കുക. ആദ്യമായിട്ടാണ് ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും ഐ പി എല്ലില്‍ കമന്‍ററി പറയാന്‍ എത്തുന്നത്. ഹർഭജൻ സിങ് ഹിന്ദി വിഭാഗത്തിലും ശ്രീശാന്ത് മലയാളം വിഭാഗത്തിലാണ് കമന്‍ററി പറയുക.
ഐപിഎല്ലിന്‍റെ പതിനാറാം സീസണില്‍ ശ്രീശാന്തിനും ഹര്‍ഭജനും ഒപ്പം മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, മുഹമ്മദ് കൈഫ്, മിതാലി രാജ്, തുടങ്ങിയ വമ്പന്‍ താരനിര ഇത്തവണത്തെ കമന്‍റേറ്റര്‍മാരുടെ കസേരയില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, ഇംഗ്ലിഷ്, മലയാളം, കന്നഡ, തെലുങ്കു, മറാത്തി, ഗുജറാത്ത് തുടങ്ങിയ ഭാഷകളില്‍ കമന്‍ററിയുണ്ടാകും. അതേസമയം, ഐപിഎല്‍ ചരിത്രത്തിലെ കുപ്രസിദ്ധമായ 'സ്ലാപ്‌ഗേറ്റിന്' ശേഷം ആദ്യമായാണ് ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും ഒരുമിച്ച് പൊതുവേദി പങ്കിടുന്നത്.