അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

തിരുവനന്തപുരം: പൊതുവാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടുമ്പോള്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും. വേഗപരിധി കഴിഞ്ഞും ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ യാത്രാക്കാര്‍ക്ക് ഇടപെടാന്‍ കഴിയും. നേരത്തെ ഈ അപായ സൂചന ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഡ്രൈവര്‍മാര്‍ പലപ്പോഴും ഇത് അവഗണിച്ച് വാഹനമോടിക്കാന്‍ സാധ്യതയുള്ളതിനാലാണ് യാത്രക്കാര്‍ക്ക് കൂടി അപായ സൂചന ലഭിക്കും വിധം ജി പി എസ് സംവിധാനം പരിഷ്കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. 

പുതിയ ജി പി എസ് നിബന്ധന പ്രകാരം അമിത വേഗത സംബന്ധിച്ച സന്ദേശം യാത്രാക്കാര്‍ക്ക് നല്കാന്‍ പാതയെ സംബന്ധിച്ച വിവരങ്ങള്‍ നിരീക്ഷിക്കും. വടക്കാഞ്ചേരി ഉള്‍പ്പെടെയുള്ള  അപകടങ്ങളിലും ഡ്രൈവര്‍ അപായ സൂചന അവഗണിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ ഈ അപായ സൂചന അവഗണിച്ചത് മൂലം ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് എല്ലാ പോതുവാഹനങ്ങളിലും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒട്ടോറിക്ഷകള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുള്ളത്. 

ജി പി എസ് കമ്പനികള്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയും നടപടി കൈക്കൊള്ളും. പല കമ്പനികളും വിപണനാനന്തര സേവനം നല്‍കുന്നില്ല എന്ന് വാഹനമുടമകള്‍ വ്യാപകമായി പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പെരുമാറുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ അമ്പത് ലക്ഷം രൂപ സുരക്ഷാ നിക്ഷേപമായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

Contact the author

Web desk

Recent Posts

Web Desk 6 hours ago
Keralam

കൂടുതല്‍ സങ്കടം സ്ത്രീകള്‍ എന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോള്‍ - ഹണി റോസ്

More
More
Web Desk 10 hours ago
Keralam

'സര്‍ക്കാരിന്റെ പാമ്പ് വിഴുങ്ങിയത് എന്റെ കോഴികളെയാണ്' ; നഷ്ടപരിഹാരം തേടി കര്‍ഷകന്‍

More
More
Web Desk 11 hours ago
Keralam

ലോക കേരളാസഭ വരേണ്യ വര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്ത്- രമേശ് ചെന്നിത്തല

More
More
Web Desk 13 hours ago
Keralam

ഫ്രാങ്കോ മുളക്കലിന്റെ രാജി ലൈംഗിക കുറ്റാരോപണത്തിലുള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ സൂചന- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റ്- പി ശ്രീരാമകൃഷ്ണന്‍

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം- കെ ടി ജലീല്‍

More
More