ബാംഗ്ലൂര്‍: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റിനെ തുടർന്ന് അറസ്റ്റിലായ കന്നട നടൻ ചേതൻ കുമാർ അഹിംസയ്ക്ക് ജാമ്യം. ബാംഗ്ലൂരിലെ പ്രാദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി ജെ ലത നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'നുണകള്‍ക്കുമേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ' എന്ന് ട്വീറ്റ് ചെയ്തതിനാണ് ശേഷാദ്രിപുരം പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വീറ്റ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുളള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ച് ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ചേതനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ, 505 (2) എന്നീ വകുപ്പുകളാണ് ചേതന്‍ അഹിംസക്കെതിരെ ചുമത്തിയത്.
ചേതന്‍ കുമാര്‍ എന്നാണ് ചേതന്‍ അഹിംസയുടെ യഥാര്‍ത്ഥ പേര്. അദ്ദേഹം ദളിത് ആക്ടിവിസ്റ്റ് കൂടെയാണ്. കഴിഞ്ഞ വര്‍ഷവും ചേതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയില്‍ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.