സൗദി: വരും വര്‍ഷങ്ങളില്‍ മികച്ച ടൂര്‍ണമെന്‍റുകളില്‍ ഒന്നായി സൗദി ലീഗ് മാറുമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ലീഗ് ഇതേ പ്രകടനം തുടരുകയാണെങ്കില്‍ വരുന്ന നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ആദ്യ നാല് ലീഗുകളിൽ ഒന്നായി മാറുമെന്ന് റൊണാള്‍ഡോ പറഞ്ഞു. 'പ്രീമിയർ ലീഗ് പോലെ അല്ലെങ്കിലും സൗദി ലീഗിൽ കടുത്ത മത്സരങ്ങൾ നടക്കുന്നുണ്ട്. അത് തന്നെ അമ്പരപ്പിച്ചു. തന്‍റെ കരിയറിൽ മോശം കാലങ്ങളുണ്ടായി എന്ന് സമ്മതിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും' റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 2024 യൂറോ ക്വാളിഫെയർ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ് ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക. ലോകകപ്പ് മത്സരത്തിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചത്. ഒന്‍പതു തവണ സൌദിഅറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബാണ് അല്‍ നസര്‍. റൊണോള്‍ഡോയെ കൊണ്ടുവരുന്നത് വഴി തങ്ങളുടെ ആദ്യ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.