ഡല്‍ഹി: മേഘാലയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇരു സംസ്ഥാനങ്ങള്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് പോളിങ്. അറുപതംഗ മേഘാലയ നിയമസഭയിലേക്ക് എന്‍.പി.പി, ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മത്സരരംഗത്തുള്ളത്. വളരെ ശക്തമായ മത്സരമാണ് മേഘാലയില്‍ നടക്കുന്നത്. അധികാരം പങ്കിട്ട എന്‍.പി.പിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനുശേഷം ഇരുമുന്നണികളും കൂടി സഖ്യം രൂപികരിക്കാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസിന്‍റെ 12 എം.എല്‍.എമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി. അതേസമയം, നാഗാലാന്‍ഡില്‍ ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ൽ മേഘാലയയിൽ രണ്ട് സീറ്റും നാഗാലാൻഡിൽ 12 സീറ്റുമാണ് ബിജെപിക്ക് ലഭിച്ചത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.