കറാച്ചി: വിവാഹചിത്രങ്ങള്‍ പരസ്യമാക്കിയതിനെതിരെ ക്ഷുഭിതനായി പാകിസ്താന്‍ യുവപേസര്‍ ഷഹീന്‍ അഫ്രിദി. തങ്ങളുടെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും അതിഥികളോട് വിവാഹത്തിന്‍റെ ഫോട്ടോകള്‍ എടുക്കരുതെന്നും മൊബൈല്‍ ഫോണുകള്‍ ഓഫാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഷഹീന്‍ അഫ്രിദി പറഞ്ഞു. എന്നാല്‍ അഭ്യര്‍ത്ഥന മാനിക്കാതെ ഒരു കുറ്റബോധവും കൂടാതെ തങ്ങളുടെ വിവാഹത്തിന്‍റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഒരു വിഭാഗം പ്രചരിപ്പിച്ചുവെന്ന് ഷഹീന്‍ അഫ്രിദി ട്വിറ്ററില്‍ കുറിച്ചു. 'എല്ലാവര്ക്കും സ്വകാര്യതയുണ്ട്. അത് നഷ്ടപ്പെടാന്‍ ആരും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹര നിമിഷത്തിന്‍റെ സന്തോഷം ഇല്ലാതാക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും' ഷഹീന്‍ അഫ്രിദി കൂട്ടിച്ചേര്‍ത്തു.
ഷഹീൻ അഫ്രീദിയും മുൻ പാക് നാകയൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയും ഇന്നലെയാണ് വിവാഹിതരായത്. കറാച്ചിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു വിവാഹം. ക്യാപ്റ്റൻ ബാബർ അസം,സർഫറാസ് ഖാൻ, ഷദാബ് ഖാൻ, നസീം ഷാ ഉൾപ്പെടെ നിരവധി പാക് ക്രിക്കറ്റ് താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരിക്കേറ്റ അഫ്രീദി, പാകിസ്താന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക