കശ്മീര്‍: ഭാരത് ജോഡോ യാത്ര പ്രതീക്ഷയുടെ കിരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി നയിച്ചത് ആത്മീയ യാത്രയാണെന്നും രാജ്യത്തിന്‍റെ ഐക്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ളത് വെറുപ്പിന്‍റെ രാഷ്ട്രീയമാണ്. അത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അതേസമയം, തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് പിന്നീട് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ്. കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും. ഭാരത് ജോഡോ യാത്രക്ക് അനുകൂല നിലപാട് സ്വീകരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ വികാരാധീനനായാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ജനപിന്തുണ കണ്ണ് നനയിക്കുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് കരുത്ത്. ഭാരത് ജോഡോ യാത്രയില്‍ നിന്നും കുറേ പാഠങ്ങള്‍ പഠിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഞ്ഞില്‍ നില്‍ക്കുമ്പോഴും തണുപ്പില്ല. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് താന്‍ യാത്ര നടത്തിയത്. ഒരുപാട് ജീവിതങ്ങള്‍ കണ്ടു. എത്ര സ്ത്രീകളാണ് അവരുടെ പ്രശ്നങ്ങള്‍ കരഞ്ഞുകൊണ്ട് വന്നു പറയുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ ഐക്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. 2022 സെപ്റ്റംബർ 7 നാണ് ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ ആരംഭിച്ചത്.