ബ്യൂണസ് ഐറിസ്: അര്‍ജന്റീന അണ്ടര്‍ 20 ഫുട്ബോള്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ഹാവിയര്‍ മഷറാനോ. സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്കായുള്ള അണ്ടർ 20 ടൂർണമെന്റായ 'സുഡാമേരിക്കാനോ'യിൽ നിന്ന് പുറത്തായതിനുപിന്നാലെയാണ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ഹാവിയര്‍ മഷറാനോ മാധ്യമങ്ങളോട് പറഞ്ഞത്. കൊളംബിയയോട് 1-0നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാന്‍ അര്‍ജന്റീനയ്ക്കായില്ല.
'ടീമിന്‍റെ പരാജയത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പ്രഗത്ഭരായ കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ തനിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഈ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും' ഹാവിയര്‍ മഷറാനോ പറഞ്ഞു. 'ടീമിനെ പരിശീലിപ്പിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇനി വിശ്രമജീവിതത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന ടൂര്‍ണമെന്റുകളില്‍ മാഷെറാനോയുടെ കീഴില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും അര്‍ജന്റീന തോറ്റിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലിവര്‍പൂളിലും ബാഴ്സലോണയിലുമായിരുന്നു ഹാവിയര്‍ മഷറാനോയുടെ മികച്ച കാലഘട്ടമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2007 മുതല്‍ 2010 വരെ അദ്ദേഹം ലിവര്‍പൂളിലായിരുന്നു. 94 മത്സരങ്ങളാണ് ക്ലബിനായി കളിച്ചത്. 2010ല്‍ ബാഴ്സലോണയിലെത്തിയ മാഷെറാനോ 203 മത്സരങ്ങളാണ് കളിച്ചത്. 2018 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ ഡിഫന്‍ഡറായും കളിച്ച താരം 147 മത്സരങ്ങളില്‍ മൂന്നു ഗോളുകളാണ് നേടിയത്.