ഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറാണോ വീരാട് കോഹ്ലിയാണ് മികച്ച താരമെന്ന ചോദ്യം കുറച്ച് നാളുകളായി ഉയര്‍ന്നുവരുന്നതാണ്. എന്നാല്‍ ഇതിനുവ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്ല്.
' രണ്ട് പേരും മികച്ച കളിക്കാരാണ്. താന്‍ ക്രിക്കറ്റ് കളി ആരംഭിക്കാനുള്ള കാരണം സച്ചിനാണ്. പിതാവ് സച്ചിന്‍റെ വലിയ ആരാധകനാണ്. അദ്ദേഹം വിരമിക്കുമ്പോള്‍ താന്‍ വളരെ ചെറുതായിരുന്നു. അന്ന് ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. കളി മനസിലാക്കാന്‍ തുടങ്ങിയപ്പോഴെക്കും കോഹ്ലിയാണ് ഫീല്‍ഡില്‍ നിറഞ്ഞുനിന്നത്. അദ്ദേഹത്തില്‍ നിന്നാണ് ബാറ്റിംഗുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത്. മികച്ച കളിക്കാരന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും കോഹ്ലിയാണ് മികച്ചതെന്നാണ് തനിക്ക് വ്യക്തിപരമായി തോന്നിയത്' - ശുഭ്മന്‍ ഗില്ല് പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ചുറിയും നേടിയ താരമാണ്. ഏകദിനത്തില്‍ 270 മത്സരങ്ങളില്‍ 46 സെഞ്ചുറികളോടെ 12773 റണ്‍സാണ് വിരാട് കോഹ്ലി ഇതുവരെ നേടിയത്. ഏകദിന ക്രിക്കറ്റിൽ 46 സെഞ്ച്വറികൾ നേടി സച്ചിൻ ടെണ്ടുൽക്കറിൻ്റെ റെക്കോഡിലേക്ക് അടുക്കുകയാണ് കോഹ്ലി. ഈ സാഹചര്യത്തിലാണ് സച്ചിനാണോ കോഹ്ലിയാണോ മികച്ച കളിക്കാരനെന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനൊരുങ്ങുമ്പോള്‍ മികച്ച കളിക്കാരില്‍ ഒരാളായാണ് ഗില്ലിനെയാണ് സ്പോര്‍ട്സ് പ്രേമികള്‍ നോക്കികാണുന്നത്. ഓരോ കളികള്‍ കഴിയുമ്പോഴും മികച്ച പ്രകടനമാണ് ഗില്ല് പുറത്തെടുക്കുന്നത്. അടുത്തിടെ അതിവേഗം ആയിരം റണ്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗില്ല് സ്വന്തമാക്കിയിരുന്നു. പിന്നാലെ ശിഖർ ധവാനെ മറികടന്ന് വേഗത്തിൽ നാലു സെഞ്ച്വറികൾ നേടുന്ന താരമായി മാറി. അതോടൊപ്പം, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്നനേട്ടത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനൊപ്പം എത്തി.