ഡല്‍ഹി: സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ ചാറ്റിലും കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 20% പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2300-ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. നിലവിൽ 40 കോടി ഷെയർ ചാറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. തങ്ങളുടെ ഫാന്റസി സ്‌പോർട്സ് പ്ലാറ്റ്‌ഫോമായ 'ജീത്ത് ഇലവൻ' പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷെയര്‍ ചാറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വളരെ ബുദ്ധിമുട്ടുള്ള ഒരു സമയത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ഷെയര്‍ ചാറ്റിന്‍റെ വളര്‍ച്ചയില്‍ ഒപ്പം നിന്ന 20% ആളുകളെ തങ്ങള്‍ക്ക് പിരിച്ചുവിടേണ്ടി വന്നിരിക്കുകയാണ്. ഷെയര്‍ ചാറ്റ് ഇപ്പോള്‍ നഷ്ടത്തിലാണെന്നും അതിനാലാണ് വേദാനാജനകമായ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും കമ്പനി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ഷെയര്‍ ചാറ്റ് ഉപയോക്താക്കൾക്ക് സ്വന്തം കണ്ടന്റ് നിർമിക്കാനുള്ള അവസരവും നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.