ഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഐ പി എല്‍ ഉള്‍പ്പടെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റുകളെല്ലാം താരത്തിന് നഷ്ടമാകുമെന്ന് 'ക്രിക്ഇന്‍ഫോ'യാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഹനാപകടത്തില്‍ പന്തിന്‍റെ 3 ലിഗമെൻ്റുകൾക്കും പൊട്ടൽ സംഭവിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ ശരിപ്പെടുത്തി. മൂന്നാമത്തേത് ശരിയാക്കാൻ ആഴ്ചകൾക്കു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോർട്ട്.
പരുക്കിന്‍റെ ഗൌരവവും തുടര്‍ച്ചയായ ശാസ്ത്രക്രിയകളും കാരണം 6 മാസത്തേക്ക് പന്തിന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. പരുക്ക് ഭേദമായാലും ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകുമെന്ന് ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് മുന്‍ ബി സി സി ഐ പ്രസിഡന്‍റും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 'ഋഷഭ് പന്ത് വരുന്ന സീസണില്‍ കളിക്കില്ല. പന്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും മികച്ച തയ്യാറെടുപ്പുകളാണ് ടീം നടത്തിയിരിക്കുന്നത്. പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം' എന്നാണ് - ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞത്.
ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചിരിക്കുന്നത്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം.