കോഴിക്കോട്: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്‍റെ അഭ്യന്തര കാര്യമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഇ പി ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ എം ഷാജി ആരോപിച്ചു. കുന്നിടിക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരിക്കുന്ന പദ്ധതിയാണിത്. ഇതിനു എല്ലാ പിന്തുണയും നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്നലെ വയനാട്ടിൽ നടന്ന പൊതുയോഗത്തിലാണ് കെ.എം. ഷാജിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്‍റെ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ലീഗിന് ഇടപെടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. 'അത് അവര്‍ കൈകാര്യം ചെയ്യട്ടെ, അതാണ് അതിന്റെ ശരി. നമ്മള്‍ പറയേണ്ട കാര്യമില്ല. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പതിവ് ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ എം ഷാജിയും കെപിഎ മജീദും രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഇ പി ജയരാജനെതിരെയുള്ള അഴിമതി ആരോപണത്തില്‍ മുസ്ലിം ലീഗിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.