ഡല്‍ഹി: കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തളളി. പ്രതികളുടെ വിടുതല്‍ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീംകോടതി തളളിയത്. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാത്സംഗം ചെയ്യുകയും മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ പതിനാല് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പതിനൊന്ന് പ്രതികളെയും ശിക്ഷാകാലാവധി കഴിയുന്നതിനുമുന്‍പേ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്താണ് ബില്‍ക്കിസ് സുപ്രീംകോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതികളെ വെറുതെവിട്ടതിനെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജിയെ നേരത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഹര്‍ജി ലിസ്റ്റ് ചെയ്യും. 'ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്നില്ല. ഇത് ശല്യമായി തോന്നുന്നു"-എന്നാണ് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകയോട് സുപ്രീംകോടതി പറഞ്ഞത്. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറിയതിനാല്‍ അടിയന്തരമായി പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.