ദോഹ: ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഒലിവര്‍ ജിറൂഡ്. ഖത്തര്‍ ലോകകപ്പിന്‍റെ പ്രീക്വാട്ടര്‍ മത്സരത്തില്‍ പോളണ്ടിനെതിരെ ഗോള്‍ നേടിയതോടെയാണ് ഒലിവര്‍ ജിറൂഡ് പുതിയ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തിന്‍റെ 44ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. ഫ്രാന്‍സിനായി 117 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകളാണ് ജിറൂഡ് നേടിയത്. ഫ്രാന്‍സിന്റെ മുന്‍ സൂപ്പര്‍ താരം തിയറി ഹെന്‍റിയുടെ 51 ഗോള്‍ എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. അഞ്ച് പ്രധാന ടൂർണമെന്റുകളിൽ ഇതിനോടകം ഫ്രാൻസിനെ പ്രതിനിധീകരിച്ച ജിറൂഡ് കഴിഞ്ഞ തവണ ലോക ജേതാക്കളായ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പോളണ്ടിനെ മറികടന്ന് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിനു രാത്രി 12.30-നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഏറ്റുമുട്ടും. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പോളണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.