തിരുവനന്തപുരം: ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് ഉമ്മന്‍ ചാണ്ടിയും കുടുംബവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ ദിവസം തൊണ്ടയിലെ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും മൂന്ന് ദിവസത്തെ നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസം വിശ്രമിച്ചതിനുശേഷം മടങ്ങിയാല്‍ മതിയെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തുടര്‍ന്നാണ് യാത്ര 17- ലേക്ക് മാറ്റിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 6- നാണ് ഉമ്മന്‍ ചാണ്ടി വിദഗ്ദ ചികിത്സക്കായി ജര്‍മനിയിലേക്ക് പോയത്. ബെന്നി ബഹനാൻ എം.പിയും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ഒപ്പമുണ്ടായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ. 312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്.