തിരുവനന്തപുരം: കേരള പൊലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സദ്‌ഗുണങ്ങള്‍ ഇല്ലാത്തവര്‍ സേനയില്‍ വേണ്ടെന്നും ചിലരുടെ പ്രവര്‍ത്തനം മൂലം സേനയ്ക്ക് മുഴുവന്‍ നാണക്കേടുണ്ടാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഇങ്ങനെയാകാൻ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പഞ്ഞു. ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില പ്രവർത്തികൾ ഉണ്ടാവുമ്പോൾ വിമർശനമുണ്ടാകും. അപ്പോള്‍ അസ്വസ്ഥതപ്പെടെണ്ട കാര്യമില്ല. ഏറ്റവും നല്ല യശസ്സില്‍ നില്‍ക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാന്‍ വഴിവയ്ക്കുന്ന ഒന്നായിട്ടാണ് തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസ് സേനയ്ക്കുള്ള അംഗീകാരം മറ്റ് സേന അംഗങ്ങൾക്കും പ്രചോദനമാകും. കേരള പൊലീസിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം നേടിയ പദ്ധതികളാണ് ജനമൈത്രി പൊലീസിങ്ങും സോഷ്യൽ പൊലീസ് വിഭാഗവും. വികസനവും സാമൂഹിക പുരോഗതിയും ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ജനങ്ങൾ പൊലീസുമായി സഹകരിക്കുന്ന അന്തരീക്ഷമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.