ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടുവെന്ന പ്രസ്താവന തിരുത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'ഞാന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ല. താഴെ തട്ടിലുള്ള പ്രവര്‍ത്തകന്‍ മാത്രമാണ്. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി എന്നോട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ' ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഹൈക്കമാന്‍ഡിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുതിർന്ന നേതാക്കളും പിസിസി പ്രസിഡന്റുമാരും മറ്റ് പ്രതിനിധികളും എന്നെ ഫോണിൽ വിളിച്ചു. ഗാന്ധി കുടുംബം രംഗത്തില്ലെങ്കിൽ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അവർ പറഞ്ഞു. നിരവധി പ്രതിനിധികളുടെയും മുതിർന്ന നേതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് ഞാൻ മത്സരിക്കുന്നത്. രാജസ്ഥാന്‍ പ്രതിസന്ധി ഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോയപ്പോഴാണ് സോണിയാ ഗാന്ധിയെ കണ്ടത്. ശശി തരൂരുമായി താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും' മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോണിയാ ഗാന്ധി തന്നെ വീട്ടിലേക്ക് വിളിച്ചാണ് അധ്യക്ഷ സ്ഥാനത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ പറഞ്ഞത്. താന്‍ മത്സരിക്കുന്നില്ല. മറ്റ് മൂന്നുപേരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാമെന്ന് സോണിയ ഗാന്ധിയെ അറിയിച്ചെങ്കിലും അവര്‍ അതിനോട് താത്പര്യം കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഖാര്‍ഗെ തന്‍റെ പ്രസ്താവന തിരുത്തിയത്.