എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ കെ.എം ബഷീറിനെ സസ്പെന്‍റ് ചെയ്തു. മനുഷ്യമഹാശൃംഖയിൽ പങ്കെടുത്തതിന് ബഷീറിനോട് ലീഗ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആണ് വിശദീകരണം തേടിയത്. ബഷീര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് നേതൃത്വം അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. മാധ്യമങ്ങളിലൂടെ യുഡിഎഫി- നേയും നേതാക്കളേയും ഇകഴ്ത്തി സംസാരിച്ചതിന്റെ പേരിലാണ് നടപടി എന്ന് ലീഗ് നേതാവ് ഉമ്മർപാണ്ടികശാല അറിയിച്ചു. നടപടി ബഷീർ ചോദിച്ചു വാങ്ങിയതാണെന്നും, പാർട്ടിയിൽ അഭിപ്രായഭിന്നതയില്ലെന്നും ഉമ്മർ പറഞ്ഞു.
താൻ പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നും മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമൂഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നൽകിയതെന്നും കെ.എം ബഷീർ പ്രതികരിച്ചിരുന്നു. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോൺഗ്രസായിരുന്നു. എന്നാൽ അത് കൃത്യമായി കോൺഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീർ അഭിപ്രായപ്പെട്ടിരുന്നു.
മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ പ്രതികരിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തെ ലീഗ് നിയമസഭകക്ഷി നേതാവ് എം.കെ മുനീറും പിന്തുണച്ചിരുന്നു.