കൊച്ചി: റെയ്ഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 7 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ ഐ എ കോടതിയാണ് കേസ് പരിഗണിച്ചത്. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി. ഈ വര്‍ഷം ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ദേശിയ അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. പ്രമുഖനേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻ.ഐ.എ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് എന്‍ ഐ എ കോടതിയില്‍ വാദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ നിരവധി നേതാക്കളെയും എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പരിശോധനയില്‍ ഇ ഡിയും പങ്കെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശിയ നേതാക്കളെയടക്കം 106 പേരെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഏറ്റവും അധികം നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഡല്‍ഹിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത്. രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു.