തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ ഐ എ റെയ്ഡ്. ഡല്‍ഹിയിലും കേരളത്തിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എന്‍ ഐ എ പരിശോധന നടത്തുന്നതെന്നാണ് പ്രാഥമിക വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ ഐ എ നല്‍കുന്ന വിശദീകരണം. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്തയാണ് വിവിധയിടങ്ങളില്‍ നടക്കുന്ന റെയ്ഡ് ഏകോപിപ്പിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദ്ദീന്‍ എളമരം എന്നിവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. റെയ്ഡിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് എന്‍ ഐ എ പരിശോധന ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ 50 ഇടങ്ങളിലാണ് എന്‍ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിൻ്റെ കരിമ്പുള്ളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പലയിടങ്ങല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.