പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡില്‍ ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ച അജിത്തും സംഘാടകനായ അഡ്വ. റെജി തോമസും തമ്മില്‍ ഫോണില്‍ വാക്കു തര്‍ക്കവും തെറിവിളികളുമുണ്ടായി. ഈ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ളയാളെന്ന രീതിയിലായിരുന്നു അജിത് റെജിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ സംസാരം തുടങ്ങി അധികം വൈകാതെ തന്നെ സംഭാഷണത്തിന്‍റെ രീതി മാറുകയും ഇരുവരും തമ്മിലുള്ള സംഭാഷണം വാക്ക് തര്‍ക്കത്തിലേക്കും അസഭ്യം വിളിയിലേക്കും നീങ്ങുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ചില ഗ്രൂപ്പു നേതാക്കളും രാഷ്ട്രീയ എതിരാളികളും നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്ര വളരെ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും അത് ചിലയാളുകളെ അസ്വസ്ഥരാക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ തിരുവല്ല, മല്ലപ്പള്ളി മേഖലയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും.