സ്വന്തം വൈകൃത ഭീകരത മറച്ചു പിടിക്കാൻ കണ്ണാടി എറിഞ്ഞുടക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. അവരിതാ തങ്ങളെ സ്വയം തുറന്നു കാട്ടുന്ന വാക്കുകൾക്ക് പാർലിമെൻ്റിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നു. വാക്കുകളെ വിലക്കിയാൽ വിമർശനങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്നാണോ ഈ മൂഢന്മാർ വിചാരിക്കുന്നത്?
പാർലമെന്റിൽ 65 വാക്കുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക്. ലോക്‌സഭാ സെക്രട്ടറിയേറ്റിന്‍റേതാണ് വിചിത്രമായ സര്‍ക്കുലര്‍. മോദി സര്‍ക്കാരിന്‍റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ക്കാണ് വിലക്ക് വീണിരിക്കുന്നത്.
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന കാര്യത്തിൽ സംശയമില്ല. തിങ്കളാഴ്‌ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് വാക്കുകളുടെ വിലക്ക് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ പ്രസ്‌തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്‌പീക്കർക്കുമാണ് അധികാരം ...
തങ്ങളെ തുറന്നു കാട്ടുന്ന വാക്കുകളെ വിലക്കുന്ന ഭീരുക്കളായ ഫാസിസ്റ്റുകളുടെ ചരിത്രം ആവർത്തിക്കുന്നു...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക