മോദിയുടെ അവകാശവാദം തെറ്റി, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ ഗ്രാമത്തില്‍ വൈദ്യുതിയെത്തിച്ചത് യുദ്ധകാലാടിസ്ഥാനത്തില്‍

ഡല്‍ഹി: ദ്രൗപതി മുര്‍മ്മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ അവരുടെ പൂര്‍വ്വികഗ്രാമത്തില്‍ വൈദ്യുതിയെത്തി. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഉപര്‍പേദ ഗ്രാമത്തിലാണ് ദ്രൗപതി മുര്‍മ്മുവിന്റെ സ്ഥാനാര്‍ത്ഥിത്വം വെളിച്ചമെത്തിച്ചത്. കാലങ്ങളായി വെളിച്ചത്തിനായി ഈ ഗ്രാമത്തിലുളളവരുടെ ഏക ആശ്രയം മണ്ണെണ്ണ വിളക്കായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉളളവര്‍ക്ക് അത് ചാര്‍ജ്ജ് ചെയ്യാനായി കിലോമീറ്ററുകളോളം നടക്കണം. വനഭൂമിയായതിനാല്‍ ഇവിടേക്ക് വൈദ്യുതി എത്തിക്കുക സങ്കീര്‍ണ്ണമായ കാര്യമാണ് എന്നായിരുന്നു അധികൃതരുടെ വാദം. വൈദ്യുതിക്കായി ഗ്രാമീണര്‍ വര്‍ഷങ്ങളായി നിവേദനം നല്‍കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ദ്രൗപതി മുര്‍മ്മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ അവരുടെ പൂര്‍വ്വിക ഗ്രാമത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ ചോദ്യങ്ങളുയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കുകയുമായിരുന്നു.

നേരത്തെ, ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. മ്യൂണിക്കില്‍വെച്ച് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. വിശാലവും വൈവിധ്യവുമാര്‍ന്ന രാജ്യത്ത് ജനാധിപത്യം മികച്ചരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയില്‍ ഇന്ന് ആരും തുറസായ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നില്ല. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ട്. 99 ശതമാനം ഗ്രാമങ്ങളിലും പാചകവാതകമുപയോഗിച്ചാണ് ഭക്ഷണം പാകംചെയ്യുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട് എന്നൊക്കെയാണ് മോദി ജര്‍മ്മനിയിലെ ഇന്ത്യക്കാരോട് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. ഇതുവരെ വൈദ്യുതിപോലും എത്തിയിട്ടില്ലാത്ത എത്രയെത്ര ഗ്രാമങ്ങള്‍. ഇക്കാര്യം സമ്മതിക്കുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യ വികസനത്തിലേക്ക് ചുവടുവയ്ച്ചുകൊണ്ടിരിക്കുകയാണ്. 2014-ല്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷമല്ല രാജ്യത്ത് വികസനമുണ്ടാവുന്നത്. ഇന്ന് എന്തെങ്കിലും വികസനമുണ്ടാകുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസടക്കമുളള മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ്. അതോര്‍ക്കണം എന്നാണ് പി ചിദംബരം പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 17 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 18 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More