ഡൽഹി: താജ്മഹലിനുളളിലെ പൂട്ടിയിട്ട മുറികൾ തുറന്നുപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹർജി നൽകിയതിൽ പ്രതികരണവുമായി ലോക്‌സഭാ എംപിയും എ ഐ എം ഐ എം പ്രസിഡന്റുമായ അസസുദ്ദീൻ ഒവൈസി. താജ് മഹലിനുളളിൽ ബിജെപിക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തിനായി തിരയുകയാണ് എന്നാണ് ഒവൈസി പറഞ്ഞത്. മഹാരാഷ്ട്രയിലെ ബിവാണ്ടിയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഒവൈസിയുടെ പ്രതികരണം.
'മുഗൾ രാജാക്കന്മാർ ഇന്ത്യക്കാരല്ലെന്നും അവരെല്ലാം ഇന്ത്യയിലേക്ക് കടന്നുവന്നവരാണെന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്തുതന്നെയാണ് ആളുകൾ ജീവിച്ചിട്ടുളളത്. അങ്ങനെ നോക്കുകയാണെങ്കിൽ ദ്രാവിഡരും ആദിവാസികളും മാത്രമാണ് യഥാർത്ഥ ഇന്ത്യക്കാർ'- ഒവൈസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ത്യ എന്റേതല്ല, താക്കറെയുടേതല്ല, മോദിയുടേതോ അമിത് ഷായുടേതോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡരുടെയും ആദിവാസികളുടേയുമാണ്. ബിജെപിയും ആർഎസ്എസുമെല്ലാം മുഗളന്മാർക്ക് ശേഷം ഉണ്ടായവരാണ്. യഥാർത്ഥത്തിൽ ആഫ്രിക്കയിൽനിന്നും മധ്യേഷയിൽനിന്നും ഇറാനിൽനിന്നും ആളുകൾ കുടിയേറിയാണ് ഇന്ത്യയിൽ ജനങ്ങളുണ്ടായത്'- അദ്ദേഹം കൂട്ടിച്ചേർത്തു.