തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചേ മൂന്നരയ്ക്ക് തിരുവനന്തപുരത്തുനിന്നുളള വിമാനത്തിലാണ് അദ്ദേഹം മയോ ക്ലിനിക്കിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടില്ല. മെയ് പത്തോടെ അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
2018-ലാണ് ആദ്യമായി ചികിത്സയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26 വരെ ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്‍റ് സുനിഷിനുമൊപ്പം അദ്ദേഹം മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ തുടര്‍ചികിത്സ വേണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ട്. ഈ മാസം അവസാനത്തോടെ 2 ആഴ്ചത്തെ ചികിത്സക്കായി കോടിയേരിയും യാത്ര തിരിക്കും. സെക്രട്ടറിയുടെ ചുമതല കോടിയേരിയും ഇതുവരെ ആർക്കും കൈമാറിയിട്ടില്ല.