കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ വിമര്‍ശനവുമായി സ്വകാര്യ ബസ് ഉടമകള്‍. ബസ് സമരം നീളാന്‍ കാരണം മന്ത്രിയുടെ അനാസ്ഥയാണെന്നും പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി തയ്യാറായില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ പറഞ്ഞു. മന്ത്രിയുടെ നിലപാടാണ് സമരം രൂക്ഷമാകുന്നതിന് കാരണമായത്. നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി എന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് സ്വകാര്യ ബസുടകമകള്‍ തയ്യാറായിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള അനുകൂല നിലപാടും ഉണ്ടായിരുന്നില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബസുടമകളുടേത് അനാവശ്യ സമരമാണെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. ചാർജ് വർധന എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോ -ടാക്സി വാഹനങ്ങളുടെ ചാര്‍ജിലും വര്‍ദ്ധനവിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. നിരക്ക് വര്‍ദ്ധനവ് ഒരു പാക്കേജ് ആയി മാത്രമേ പ്രഖ്യാപിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തുന്നത്.