കൊച്ചി: മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച പണി മുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും. ഇന്ധന വില വര്‍ദ്ധനവും കൊവിഡ് പ്രതിസന്ധിയും ഗതാഗത മേഖലയെ കാര്യമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ പണിമുടക്ക് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുക ഇത്രയും വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.
മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ അവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എത്ര രൂപ വര്‍ദ്ധിപ്പിക്കുമെന്നതിനെക്കുറിച്ച് മന്ത്രി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. രണ്ടുരൂപ കണ്‍സെഷന്‍ ടിക്കറ്റ് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണെന്നും ടിക്കറ്റിനായി അഞ്ചുരൂപ കൊടുക്കുന്ന കുട്ടികള്‍ ബാക്കി വാങ്ങാറില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.