കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളയെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. രാമന്‍പിളളയെ ചോദ്യം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് ഫോണിലൂടെ സംസാരിച്ച വിഷയമുള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞു.
രാമന്‍പിളളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നു എന്നും ആരോപിച്ചാണ് നടി പരാതി നല്‍കിയത്. രാമന്‍പിളളയെക്കൂടാതെ അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നടിയുടെ ആവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ രാമൻ പിളളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാമൻപിളളക്ക് നോട്ടീസയച്ചത്. എന്നാൽ താൻ ഈ കേസിന്റെ അഭിഭാഷകനാണ്. അതിനാൽ കേസിലുൾപ്പെട്ട ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ സാക്ഷിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പരാതി നൽകിയ വ്യക്തിയുടെ കയ്യിൽ കാര്യമായ തെളിവുകളുമില്ല. അതിനാൽ തനിക്ക് ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകാനോ വിശദീകരണം നൽകാനോ കഴിയില്ലെന്നാണ് രാമൻപിളള ക്രൈംബ്രാഞ്ചിന് മറുപടി നൽകിയത്.