കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളക്കെതിരെ പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സിലിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നു എന്നും പരാതിയില്‍ പറയുന്നുണ്ട്. രാമന്‍പിളളയെക്കൂടാതെ അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നടിയുടെ ആവശ്യം.
നേരത്തെ, അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ രാമൻ പിളളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാമൻപിളളക്ക് നോട്ടീസയച്ചത്. എന്നാൽ താൻ ഈ കേസിന്റെ അഭിഭാഷകനാണ്. അതിനാൽ കേസിലുൾപ്പെട്ട ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ സാക്ഷിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പരാതി നൽകിയ വ്യക്തിയുടെ കയ്യിൽ കാര്യമായ തെളിവുകളുമില്ല. അതിനാൽ തനിക്ക് ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകാനോ വിശദീകരണം നൽകാനോ കഴിയില്ലെന്നാണ് രാമൻപിളള ക്രൈംബ്രാഞ്ചിന് മറുപടി നൽകിയത്.