കൊച്ചി: സിപിഎം സംസ്ഥാന സമിതിയിലേക്ക് ഇത്തവണ 13 വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ 3 പേര്‍ പുതുമുഖങ്ങളാണ്. കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയത്. പി.കെ. ശ്രീമതി, എം. സി. ജോസഫൈൻ, കെ. കെ. ശൈലജ, സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, സി. എസ്. സുജാത, ജെ. മേഴ്‌സിക്കുട്ടിയമ്മ, സൂസൻ കോടി, ടി. എൻ. സീമ എന്നിവർ സംസ്ഥാന സമിതിയിൽ തുടരും. പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, 75 വയസ് പിന്നിട്ട മുന്‍ മന്ത്രി ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി. പി. നാരായണന്‍, കെ. വി. രാമകൃഷ്ണന്‍, തുടങ്ങിയവരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായ പരിധിയില്‍ ഇളവ് ലഭിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ച് നടപ്പിലാക്കാന്‍ തീരുമാനമായത്. 75 വയസുകഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി അവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.