സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും മുന്‍ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ വേറെ ആര്‍ക്കും പ്രായപരിധിയില്‍ ഇളവ് നല്‍കേണ്ടന്ന തീരുമാനത്തിലാണ് ജി സുധാകരന്‍ അടക്കം 13 പേരെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. കഴിഞ്ഞയാഴ്ച സംസ്ഥാന സമിതിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമെന്നും പ്രായപരിധി കര്‍ശനമാക്കുമെന്നുമുളള തീരുമാനം വന്നതിനുപിന്നാലെ ജി. സുധാകരന് ഇളവ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ കത്തയച്ചത്. 1988 മുതല്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരന്‍. 

ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി. പി. നാരായണന്‍, കെ. വി. രാമകൃഷ്ണന്‍, എന്നിവരെയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ച് നടപ്പിലാക്കാന്‍ തീരുമാനമായത്. 75 വയസുകഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ അവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കും. പാര്‍ട്ടിയുടെ സുരക്ഷിതത്വം അവര്‍ക്കുണ്ടാകും എന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More