താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

വാഷിംഗ്‌ടണ്‍: ഇപ്പോഴും അമേരിക്കന്‍ പ്രസിഡണ്ട് താന്‍ തന്നെയായിരുന്നുവെങ്കില്‍ യുക്രൈന് ഈ ഗതി വരില്ലായിരുന്നുവെന്ന് മുന്‍ പ്രസിഡണ്ട് ഡോണല്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ വിദേശ നയത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പ്രസിഡണ്ട് ജോ ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് യുക്രൈന്‍, അഫ്ഗാന്‍ വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായം പറയുന്നത്. ഫോക്സ് മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡോണല്‍ഡ് ട്രംപ് അമേരിക്കന്‍ വിദേശ നയത്തിലെ ദൌര്‍ബല്യങ്ങളെ കുറിച്ച് തന്റേതായ രീതിയില്‍ വിശകലനം നടത്തിയത്. 

താന്‍  പ്രസിഡണ്ടായിരുന്ന ഘട്ടത്തിലാണ് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയത്. ബൈഡന്‍ വന്നപ്പോള്‍ ഇത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. ഇപ്പോള്‍ യുക്രൈനില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. പ്രസിഡണ്ട് താനായിരുന്നുവെങ്കില്‍ വ്ളാടിമിര്‍ പുടിന്‍ ഒരിക്കലും യുക്രൈന്‍ ആകമിക്കില്ലായിരുന്നുവെന്നും ഡോണല്‍ഡ് ട്രംപ് അവകാശപ്പെട്ടു.  

പ്രസിഡണ്ട് ജോ ബൈഡന്‍റെ അഫ്ഗാനിസ്ഥാന്‍ നയത്തെയും ഡോണല്‍ഡ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. എല്ലായിടത്തുനിന്നും പിന്‍വാങ്ങുന്ന സമീപനമാണ് അമേരിക്കന്‍ ജോ ബൈഡന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. നമ്മുടെ പൌരന്മാരുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത്തരം കാര്യങ്ങള്‍ ചൈനയും അതിന്റെ ബുദ്ധിമാനായ പ്രസിഡണ്ട് ഷി ജിംഗ് പിംഗും നിരീക്ഷിച്ചു വരികയാണ് എന്നും അമേരിക്ക ദുര്‍ബലപ്പെടുന്ന പശ്ചാത്തലത്തില്‍ ചൈന താഴ്വാനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഡോണല്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. 

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More