കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലിം ലീഗ് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സമരവുമായി നീങ്ങട്ടെയെന്നും സമസ്തയുടെ തീരുമാനത്തില്‍ യാതൊരുവിധത്തിലുള്ള മാറ്റവുമുണ്ടാവില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതാണ്. അദ്ദേഹം വാക്കു പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ചര്‍ച്ചകള്‍ അവശ്യമാണെങ്കില്‍ അതിനും തയ്യാറാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രസ്തവാനക്ക് മറുപടി പറയുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് തീരുമാനിക്കേണ്ടതും പറയേണ്ടതും സമസ്തയാണ്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നുമായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പി.എം.എ സലാമിന്‍റെ പരാമർശം. വഖഫ് നിയമനം പി എസി ക്ക് വിട്ട തീരുമാനത്തിനെതിരെയാണ് മുസ്ലിം ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. മുസ്ലിം നിയമത്തിൽ ആരാധനാലയങ്ങളെയും അതിനോടനുബന്ധിച്ച് കിടക്കുന്ന സ്വത്തിനെയുമാണ് വഖഫ് എന്ന് വിളിക്കുന്നത്. മുസ്ലിം മതനിയമപ്രകാരം വഖഫ് പൊതുസ്വത്തായി കണക്കാക്കപ്പെടുന്നു.