കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു പോഗ്ബയുടെ പ്രതികരണം. 'ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു' എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
58 സെക്കന്റ് ദൈര്‍ഘ്യമുളള ഒരു റീലിനൊപ്പമായിരുന്നു പോഗ്ബയുടെ പ്രതികരണം. കാവി ഷാളുകള്‍ ധരിച്ച ഒരു കൂട്ടം പുരുഷന്മാര്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വളഞ്ഞിട്ട് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും പെണ്‍കുട്ടികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിജാബ് വിഷയത്തില്‍ നൊബേല്‍ സമ്മാന ജേതാവ് മലാലാ യൂസഫ്‌സായും പ്രതികരിച്ചിരുന്നു. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ സ്കൂളുകളില്‍ കയറാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്നും ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാർശ്വവത്ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് മലാല പറഞ്ഞത്.