കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നടന്ന വഫഖ് സംരക്ഷണ റാലിയില്‍ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് മുസ്ലീം ലീഗ് പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. 'ഞങ്ങളുടെ പ്രവര്‍ത്തകരാരും അങ്ങനെ ചെയ്യില്ല. അത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ചത് മുസ്ലീം ലീഗ് പ്രവര്‍ത്തകരല്ല. റാലിയിലേക്ക് നുഴഞ്ഞുകയറിയ മറ്റുചിലരാണ്. സമ്മേളനത്തിന്റെ ശോഭ കെടുത്താനുളള ശ്രമമായിരുന്നു അന്ന് നടന്നത്'- പി എം എ സലാം പറഞ്ഞു.
വഖഫ് ബോര്‍ഡ് വിഷയത്തില്‍ രണ്ടാംഘട്ട പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായുളള യോഗം ചേരാനിരിക്കേയാണ് പി എം എ സലാമിന്റെ പ്രസ്താവന. കോഴിക്കോട് നടന്ന വഫഖ് സംരക്ഷണ റാലിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ലീഗ് പ്രവര്‍ത്തകര്‍ വിളിച്ച അതിക്ഷേപകരമായ മുദ്രാവാക്യങ്ങളും ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശങ്ങളുമെല്ലാം വന്‍ വിവാദമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം. ഓര്‍ത്ത് കളിച്ചോ സൂക്ഷിച്ചോ. സമുദായത്തിനെതിരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് റാലിക്കിടെ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍. മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. ആരാടോ ഭാര്യ, അത് വിവാഹമാണോ. വ്യഭിചാരമാണ്. തുറന്നുപറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം ഉപയോഗിക്കണം എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്.