തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗീകമായി പിന്‍വലിച്ചു. ഇന്ന് മുതൽ അത്യാഹിതവിഭാഗത്തിൽ ജോലിക്ക് കയറുമെന്ന് ഡോക്ടർമാരുടെ സംഘടന വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഒപി, വാര്‍ഡ് ഡ്യൂട്ടി ബഹിഷ്കരണം തുടരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം ക്വാഷാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് പ്രവേശിച്ചു തുടങ്ങി. ഇന്നലെ വൈകുന്നേരം ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടന്ന ചര്‍ച്ചയില്‍ അനുകൂലമായി തീരുമാനം ഉണ്ടായതിനാലാണ് സമരം ഭാഗികമായി പിന്‍വലിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്‍പോട്ട് വെച്ച ഒരു ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് സാധ്യമാവുന്ന നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ജൂനിയർ ഡോക്ടർമാരുടെ അമിത ജോലിഭാരം കുറക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്. ഇതിനായി പ്രത്യേക കമ്മിറ്റിയെ തന്നെ രൂപീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയെന്നും സമരക്കാർ അറിയിച്ചു.