പത്തനംതിട്ട: യുവതിയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി. സി സജിമോന് എതിരെയാണ് പൊലീസ് കേസെടുത്തത്. നഗ്ന ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. പീഡനം, നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് സജിമോന്‍ ഭീഷണിപ്പെടുത്തിയത്. മുന്‍പും സമാന കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ആൾമാറാട്ടം നടത്തി ഡിഎൻഎ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍. ഈ കേസില്‍ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സജിമോനെതിരെ പുതിയ പരാതി നല്‍കിയ യുവതി സിപിഐഎമ്മിന്റെ സജീവ പ്രവർത്തകയാണ്. യുവതിയുടെ പരാതിയില്‍ സജിമോനെകൂടാതെ ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ അടക്കം 12 പേർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.