തിരുവനന്തപുരം: കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകള്‍ പിന്നീട് ജലസേചന വകുപ്പ് നന്നാക്കുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗത്തിന് മുമ്പായിരുന്നു റിയാസിന്‍റെ വിമര്‍ശനം. സംസ്ഥാനത്തെ എല്ലാ റോഡുകളും പോതുമാരമത്ത് വകുപ്പിന്‍റെയല്ലെന്നും ഇന്നലെ കോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്തിന്‍റെതായിയുള്ളുവെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം, റിയാസ് പറഞ്ഞതിനെ എതിർക്കുന്നില്ലെന്നും ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടുത്തയാഴ്ച മന്ത്രി റിയാസുമായി ചർച്ച നടത്തുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കാരണമാണ് ജലസേചന വകുപ്പിന് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്നും മന്ത്രിയുടെ പരാമര്‍ശത്തെ ഗൗരവമായി കാണുന്നുവെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ റോഡുകളുടെ അപാകതകള്‍ ചൂണ്ടിക്കാണിച്ച കോടതി പൊതുജനങ്ങള്‍ക്ക് റോഡുമായി ബന്ധപ്പെട്ട പരാതി ഹൈക്കോടതിയെ നേരിട്ടറിയിക്കാമെന്നും നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 14 ന് മുന്‍പ് പരാതികള്‍ അറിയിക്കാനാണ് കോടതി ഉത്തരവ്.