തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്യാന്‍ കൃഷി മന്ത്രി പി. പ്രസാദിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറികള്‍ വാങ്ങുവാനാണ് യോഗത്തില്‍ തീരുമാനമായത്. ഒരാഴ്ചക്കുള്ളില്‍ തന്നെ പച്ചക്കറികളുടെ വില വര്‍ധനവ് സാധാരണനിലയിലേക്ക് കൊണ്ടുവരുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ വിപണിയിലിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തിലാണ് വിപണിയിലെത്തിക്കുക. വില വര്‍ധനവ് നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വില സാധാരാണ രീതിയിലേക്ക് കൊണ്ടുവരുവാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കമാണ് പച്ചക്കറിയുടെ വിലവര്‍ധനവിന് കാരണമായത്. ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. സംസ്ഥാനത്ത് തക്കാളിയുടെ വില (Tomato price) നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. വിപണികളിൽ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്.