ടിപ്പു സുല്‍ത്താന്‍റെ സിംഹാസന താഴികക്കുടം ലണ്ടനില്‍ ലേലത്തിന്

ലണ്ടന്‍: ഇന്ത്യയിൽനിന്ന് ബ്രീട്ടീഷുകാർ കടത്തിക്കൊണ്ടുപോയ 15 കോടി വിലമതിക്കുന്ന ടിപ്പുസുൽത്താന്‍റെ സിംഹാസനത്തിന്‍റെ മേലെയുള്ള താഴികക്കുടം ലണ്ടനിൽ ലേലത്തിന്. യു കെ ഗവണ്‍മെന്‍റിന്‍റെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ഡിപ്പാര്‍ട്ട്മെന്‍റാണ് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ലേലം വിളിച്ച് മറ്റ് രാജ്യങ്ങളിലേക്ക് താഴികക്കുടം കൊണ്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ യു കെയില്‍ തന്നെയുള്ള ഗാലറികളോ, സ്ഥാപനങ്ങളോ ഇത് വാങ്ങുമെന്നാണ് യു കെ ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നത്. 

കോടികള്‍ വിലമതിക്കുന്ന താഴികക്കുടം സ്വര്‍ണം, മാണിക്യം, വജ്രം, മരതകം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൈസൂര്‍ കടുവയെന്നാണ് ടിപ്പു സുല്‍ത്താന്‍ വിളിക്കപ്പെടുന്നത്. ഇതിനെ പ്രതീകവത്കരിച്ച് സ്വർണ കടുവ താഴികക്കുടത്തിലുണ്ട്. 2009 മുതല്‍ ടിപ്പു സുല്‍ത്താന്‍റെ താഴികക്കുടം എവിടെയായിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കടത്തി കൊണ്ട് വന്ന വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചതോടെയാണ് താഴിക്കക്കുടം ലേലത്തിനായി പുറത്തെത്തിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടിപ്പുസുൽത്താന്റെ (സി. 1787-93) പരാജയത്തോടെ ബ്രിട്ടീഷ് പട്ടാളം കയ്യിലാക്കിയ സിംഹാസനം പൊട്ടിപ്പോകുകയായിരുന്നു. 1799 ൽ ശ്രീരംഗപട്ടണത്തുവെച്ച് നടന്ന യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതോടെയാണ് അമൂല്യ വസ്തുക്കൾ ബ്രിട്ടീഷുകാർ കൈക്കലാക്കിയത്. അക്കൂട്ടത്തിൽപ്പെട്ടതാണ് കടുവത്തലയുള്ള സിംഹസനത്തിന് മുകളിൽ സ്ഥാപിച്ച താഴികക്കുടം.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More