ആലപ്പുഴ: മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരനെ സിപിഎം പരസ്യമായി ശാസിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുധാകരനെപ്പോലെ ആലപ്പുഴയില്‍ സ്വാധീനമുള്ള മറ്റൊരു നേതാവില്ല. അദ്ദേഹം നല്ലൊരു മന്ത്രിയായിരുന്നുവെന്നും അതോടൊപ്പം മികച്ച സംഘാടകനുമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവര്‍ അടങ്ങിയ പാര്‍ട്ടി കമ്മീഷനാണ് സുധാകരനെതിരെയുള്ള പരാതി അന്വേഷിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പരസ്യ ശാസന.
എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ സുധാകരന്‍റെതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടി കൊണ്ടു വന്ന പുതിയ മാറ്റത്തോടുള്ള അസംതൃപ്തി ജി സുധാകരന്റെ പെരുമാറ്റത്തിൽ പ്രകടമാമായിരുന്നുവെന്നും മാറ്റം ഉൾക്കൊണ്ട് നേതാവിന്‍റെ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും മുതിര്‍ന്ന നേതാവിന്‍റെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർട്ടി നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പിന്നീട് റസ്റ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളോട് ജി സുധാകരൻ പ്രതികരിച്ചത്. എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.