ചണ്ഡീഗഡ്: സമരരംഗത്തെ കര്‍ഷകരെ അടിച്ചൊതുക്കാന്‍ ബിജെപിയുടെ കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. അഞ്ഞൂറും ആയിരവും പേരുളള സംഘങ്ങളായി തിരിഞ്ഞ് കര്‍ഷകരെ അടിച്ചമര്‍ത്തണമെന്നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ആഹ്വാനം ചെയ്യുന്നത്. ജയിലുകളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും ഖട്ടര്‍ പറയുന്നുണ്ട്. ബിജെപി അനുകൂല കര്‍ഷക സംഘത്തിന്റെ യോഗത്തിലായിരുന്നു മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്തത്. ഖട്ടര്‍ കര്‍ഷകരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
'ജയിലില്‍ പോകുന്ന കാര്യമോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളവിടെ ഒന്നോ രണ്ടോ ആറോ മാസം കിടന്നാലും വലിയ നേതാക്കളായി തിരിച്ചുവരാം. നിങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തും' ഖട്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പെടെയുള്ള സംഘം സമരക്കാര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയത്. അതിക്രമത്തില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ലഖിംപൂര്‍ സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യു പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു. ലഖിംപൂര്‍ ഖേരി സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം വ്യാപകമാകുകയാണ്. വിവിധ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കര്‍ഷക നേതാക്കളും ഖിപൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.