കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനോട് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അജിത്തിനെതിരെ മോന്‍സന്‍ നേരത്തേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോന്‍സന്റെ രഹസ്യങ്ങളെല്ലാമറിയാമായിരുന്ന അജിത്തും മോന്‍സനെതിരെ പരാതി നല്‍കുകയായിരുന്നു.
പത്തുവര്‍ഷക്കാലം പട്ടിയെപ്പോലെ പണിയെടുത്തതിന് തനിക്ക് ബോണസായി കിട്ടിയത് കുറേ കളളക്കേസുകളാണ് എന്ന് അജിത് ബാലയോട് പറയുന്നുണ്ട്. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനാലാണ് മോന്‍സനെതിരെ പരാതി കൊടുത്തതെന്നും പരാതി പിന്‍വലിക്കില്ലെന്നും അജിത് പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സിനിമാ രാഷ്ട്രീയ മേഖലകളിലുളളവരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.