ബിജെപി സംസ്ഥാന അധ്യക്ഷനാകേണ്ടത് സിനിമാ നടനല്ല- സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പാര്‍ട്ടിയെ നയിക്കേണ്ടത് സിനിമാ നടനല്ല. രാഷ്ട്രീയത്തില്‍ കാല്‍വെച്ച് നടന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടത്, അതുകൊണ്ടുതന്നെ കെ സുരേന്ദ്രനും വി മുരളീധരനും പറഞ്ഞാലും താന്‍ ആ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്രമോദിയും അമിത് ഷായും താന്‍ ബിജെപിയുടെ പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കില്ലെന്നും, രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസിലാക്കാന്‍ സാധിക്കുന്ന അത്രയും തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ മുന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലാ ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങള്‍ ശരിയായി വ്യക്തമാകാത്തതിനാലാവുമെന്നും ഭരണപരമായി എന്താണ് ചെയ്യുകയെന്ന് നോക്കാം എന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത് എന്നാല്‍ ഒരു വലിയ സാമൂഹിക വിപത്തിനെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 13 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 15 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More