മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നടന്‍ കമലഹാസന്‍, മോഹന്‍ലാല്‍, സംവിധായന്‍ സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി പ്രമുഖരും ആശംസകള്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രായം പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ല. തന്നെക്കാള്‍ പ്രായം കുറഞ്ഞയൊരാളായാണ് മമ്മൂട്ടിയെ തനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ഈ ഊര്‍ജവും ചെറുപ്പവും എന്നെന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെയെന്നാണ് കമലിന്‍റെ ആശംസ. മമ്മൂട്ടി തീര്‍ച്ചയായും ഒരു പാഠപുസ്തകമാണ്, എത്ര വായിച്ചാലും തീരാത്ത പുസ്തകം എന്നാണ് സത്യന്‍റെ കമന്‍റ്. അതോടൊപ്പം, മലയാളത്തിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ഒരു പാഠപുസ്തകം കൂടിയാണ് മമ്മൂട്ടിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തന്‍റെ ജേഷ്ഠ സഹോദരന് പിറന്നാളാശംസകളെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.