കേരളത്തിൽ 28 പേർക്ക്ക്കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 19 ഉം കാസർഗോഡ് ജില്ലയിലാണ്. സ്ഥിതിഗതികൾ അനിയന്ത്രിതമാകുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ നടപ്പാക്കുക. സംസ്ഥാനത്ത് അനിതര സാധാരണമായ സാഹചര്യമാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. സംസ്ഥാന അതിർത്തി അടക്കും. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. സ്വകാര്യ, ചരക്ക് വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകില്ല. അവശ്യസർവീസ് മാത്രമാണ് പ്രവർത്തിക്കുക. ആളുകളെ അനാവശ്യമായി പുറത്തിറങ്ങാൻ അനുദിക്കില്ല. അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണം. രാവിലെ 7 മണിമുതൽ വൈകീട്ട് 5 മണിവരെ മാത്രമേ കടകൾ തുറക്കാൻ അനുവദിക്കൂ. റസ്റ്റോറന്റുകൾ തുറക്കാൻ അനുവദിക്കില്ല. പെട്രോൾ വിതരണം, പാചക വാതക വിതരണം എന്നിവക്ക് തടസ്സം ഉണ്ടാകില്ല. നോട്ടുകൾ അണുവിമുക്തമാക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടും. ആരാധനാലയങ്ങൾ തുറക്കാൻ അനുവിദിക്കില്ല. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ലഭിക്കാൻ സംവിധാനം ഒരുക്കും. എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി സജ്ജീകരിക്കും. ഒരാഴ്ച കൊണ്ട് 38 പേർക്കാണ് കാസർകോഡ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോഡ് അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും.
കോവിഡ് സ്ഥിരീകരിച്ച 28 പേരിൽ 25 പേരും വിദേശത്ത് നിന്നും വന്നവരാണ്. കണ്ണൂരിൽ5 പത്തനംതിട്ട1 എറണാകുളം1 തൃശ്ശൂർ1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.